നാലാം കളിയാട്ടം
2025 മാർച്ച് 7 വെള്ളി
തിരുമുറ്റത്ത് ഇന്ന്
പുതിയ ഭഗവതി
പുരാവൃത്തം:തന്റെ ആറു സഹോദരൻമാരെ വധിച്ച കാർത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാൻ പോയ ബ്രാഹ്മണനെ പാടാർകുളങ്ങരയിൽ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയും, കോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ് പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിൽ ഒളിപ്പിച്ചു കരുത്ത് കാട്ടിയ ഭഗവതി തുളുനാട് മുതൽ കോലത്ത് നാട് വരെ പീഠങ്ങൾ നേടി സർവരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദൈവമായും ഗ്രാമത്തിനു മുഴുവൻ അമ്മ ദൈവമായും ശക്തിയുടെ സ്വരൂപമായ അനേകം ഭഗവതിമാർ ഉണ്ട്. അതിലൊന്നാണ് പുതിയ ഭഗവതി.
സദാ സ്വയം കത്തിയേരിയുന്നുവെങ്കിലും എന്നും ദേവലോകത്തെ പുതിയവളായി മഹാമാരികൾക്ക് ശാന്തി വരുത്തുന്ന നാട്ടുപരദേവത "പുതിയ ഭഗവതി"
മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായ നരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത് .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് ..എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു..
പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു.. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തൃസന്ധ്യക്ക് ഉമ്മറപ്പടിയിൽ വച്ച് ഹിരണ്യാക്ഷന്റെ കുടല്‍ പിളർന്നു രുധിരപാനം ചെയ്തു സംഹാരമൂർത്തിയാം ശ്രീനാരായണന്‍…..
ആ മഹത് വേളയില്‍ ഈരേഴുപതിന്നാലുലോകങ്ങളും പരമാനന്ദം പൂണ്ടു , ദേവ ദുന്ദുഭികള്‍ മുഴങ്ങി, ദേവഗണങ്ങള്‍ ദേവാദിദേവനെ വാഴ്ത്തി, സ്വർലോകങ്ങളിൽ നിന്നും പുഷ്പ വൃഷ്ടികളുണ്ടായി , കൊട്ടും കുഴൽ വിളി നാദത്തോടെ അപ്സരകന്യമാര്‍ മയൂര നൃത്തമാടി, താപസന്മാര്‍ നാരായണനാമം ജപിച്ചു, മാലോകര്‍ മുഴുവന്‍ ഭഗവാനെ സ്തുതിച്ചു . ഭൂമിയും ആകാശവും പാതാളവും വിഷ്ണുമായയില്‍ ആനന്ദലഹരിയിലായി.നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത് .
പാടാർകുളങ്ങര ഭഗവതി
അമ്മ ദൈവങ്ങളുടെ ഗണത്തിൽ പെടുന്ന പ്രധാനിയായ ഒരു തെയ്യമാണ് പാടാർക്കുളങ്ങര ഭഗവതി തെയ്യം. ശിവപുത്രിയായ കാളിയുടെ സങ്കല്പത്തെയാണ് ഉഗ്രമൂർത്തിയായ പാടാർകുളങ്ങര ഭഗവതി തെയ്യമായി കെട്ടിയാടുന്നത്
Blog by: Sandeep Neelian, Pilicode, Monacha










Comments
Post a Comment