പെരുങ്കളിയാട്ട പുണ്യം തേടി മംഗലക്കുഞ്ഞുങ്ങൾ ഇന്ന് ഉച്ചത്തോറ്റത്തിന്റെ ഭാഗമാകും
മനുഷ്യായുസ്സിൽ അപൂർവ്വമായി ലഭിക്കുന്ന പുണ്യം നേടാൻ കേണമംഗലത്ത് മംഗലക്കുഞ്ഞുങ്ങൾ ഇന്ന് പെരുംകളിയാട്ടത്തിന്റെ ഭാഗമാകും. ദേവിയുടെ പന്തൽ മംഗലം എന്ന് വിശേഷിപ്പിക്കുന്ന പെരുങ്കളിയാട്ടത്തിൽ മാത്രമാണ് മംഗലക്കുഞ്ഞുങ്ങളെ കളിയാട്ടത്തിൽ കൂട്ടുന്ന ചടങ്ങ് നടക്കുന്നത്.പന്തൽ മംഗലത്തിനെത്തുന്ന ദേവിയുടെ സഖിമാരാണ് മംഗലക്കുഞ്ഞുങ്ങൾ എന്നാണ് വിശ്വാസം.വർഷങ്ങളുടെ ഇടവേളകളിലാണ് പെരുങ്കളിയാട്ടമെന്നതിനാൽ തന്നെ ബാലികമാർക്ക് അപൂർവമായി ലഭിക്കുന്ന അവസരമാണ് മംഗലക്കുഞ്ഞുങ്ങൾ.
ഇന്ന് ഉച്ചകഴിഞ്ഞ് നടക്കുന്ന കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റത്തോടൊപ്പം 60 ബാലികമാർ ശുഭ്രവസ്ത്രധാരികളായി അച്ഛന്റെയോ അമ്മാവന്റെയോ ചുമലിലേറി ക്ഷേത്രം വലംവെക്കും.
തുടർന്ന് വെള്ളാട്ടം പുറപ്പാടും കേണമംഗലത്ത് ഭഗവതിയുടെ അന്തി തോറ്റവും കൊടിയില തോറ്റവും നടക്കും. ഉപദൈവങ്ങളുടെ തോറ്റത്തിന് പിന്നാലെ ക്ഷേത്ര മതിലിനകത്ത് മേലേരി തയ്യാറാകും.വ്രതശുദ്ധിയോടെ കലവറയിൽ കൂടിയ വാല്യക്കാർ മേലേരി കൈയ്യേൽക്കും.പുലർച്ചെ മുതൽ തെയ്യങ്ങളുടെ പുറപ്പാടും നടക്കും.
കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റം അരങ്ങിൽ
ദേശാന്തരങ്ങൾ കടന്ന് കേണമംഗലം പെരുങ്കളിയാട്ടപ്പെരുമ.. നാട് ഏറ്റെടുത്ത പെരുങ്കളിയാട്ടം








Comments
Post a Comment